കൊട്ടുവടി തലയ്ക്കുള്ളിൽ ഉദ്യാനങ്ങൾ വളർത്തുന്ന ചിലരുണ്ട് അവരുടെ മുടിയിഴകളിൽ നിന്നു പാതകൾ പോകുന്നുണ്ട് വെയിലു വീഴുന്ന വെളുമ്പൻ നഗരങ്ങളിലേക്ക് അവർക്കെഴുതാൻ എന്തെളുപ്പം ...
വായനശാലയിൽ നടന്നത് ചുവന്ന മുടിക്കാരി ഒരു പെൺകുട്ടി ഒരു കവിതയ്ക്കു മേൽ കുനിഞ്ഞിരിക്കുകയാണ്. കുന്തം പോലെ കൂർത്ത പെൻസിൽ കൊണ്ട് അവൾ വാക്കുകളെ വെളുത്ത കടലാസ്സിലേക്കു പകർത്തുന്നു; അവയെ വരികളും ...
സായാഹ്നത്തിൽ ചാഞ്ഞുനിന്നെന്റെ വിഷാദത്തിന്റെ വലയെറിഞ്ഞു ഞാൻ നിന്റെ കണ്ണിന്റെ കടൽക്കയങ്ങളിൽ. ആളിക്കത്തുകയാണെന്റെയേകാന്തതയവിടെ മുങ്ങിത്താഴുന്ന നാവികന്റെ പിടഞ്ഞുപിരിയുന്ന കൈകൾ പോലെ. ...
പ്രപഞ്ചത്തിന്റെ വെളിച്ചമൊത്തു കളിയാടുന്നു നീ നിത്യവും. കണ്ണില്പ്പെടാത്ത വിരുന്നുകാരീ, വന്നെത്തുന്നു നീ പൂവിൽ, ജലത്തിലും. നിത്യവുമൊരു പൂങ്കുല പോലെന്റെ കൈകളിൽ ഞാൻ കോരിയെടുക്കുന്ന ഈ ശിരസ്സു ...
ഞാനാണു വ്യാഘ്രം. നനഞ്ഞ ഖനിജക്കട്ട പോലെ പരന്ന ഇലകൾക്കിടയിൽ നീ വരുന്നതും നോക്കി പതുങ്ങിയിരിക്കുന്നു ഞാൻ. മൂടൽമഞ്ഞിനടിയിൽ വെളുത്ത പുഴ നീളുന്നു. നീയെത്തുന്നു. നഗ്നയായി നീ ...
എന്റെ സാന്ധ്യാകാശത്തിൽ നീയൊരു മേഘം പോലെ, എന്റെ ഹിതത്തിനനുരൂപം നിന്റെ രൂപം, നിറവും. നീയെന്റെ സ്വന്തം, നീയെന്റെ സ്വന്തം, അധരം മധുരിക്കുവോളേ, എന്റെയൊടുങ്ങാത്ത കിനാക്കൾക്കു പ്രാണനും നിന്റെ ...
വീടെത്തുന്നു നാം. ഇതു നമ്മുടെ കടൽ, നമ്മുടെ കൊടിയടയാളം. മറ്റു ചുമരുകളിലലയുകയായിരുന്നിത്രനാൾ നാം; ഒരു വാതിലും കണ്ടില്ല നാം, ഒരൊച്ചയും കേട്ടില്ല നാം; ആളില്ലാത്ത വീടിനു മരിച്ചവരുടെ മൗനം. ...
നിന്റെയുടലിന്റെ ഭൂപടത്തിൽ ഞാൻ യാത്ര പോയി അഗ്നി കൊണ്ടു കുരിശ്ശടയാളങ്ങൾ വീഴ്ത്തി. നിന്റെ മേലെന്റെ ചുണ്ടുകളിഴഞ്ഞുകേറി:ഒളിയ്ക്കാൻ വെമ്പുന്നൊരെട്ടുകാലി. നിന്നിൽ, നിന്റെ ...
ഹാ, പൈൻമരങ്ങളുടെ വൈപുല്യമേ, തകരുന്ന തിരകളുടെ മർമ്മരമേ, വെളിച്ചങ്ങളുടെ വിളംബവിലാസമേ, ഏകാന്തത്തിലെ മണിനാദമേ, കളിപ്പാവേ, നിന്റെ കണ്ണുകളിൽ ചായുന്നു സന്ധ്യ, കരയിൽ വീണ ശംഖേ, നിന്റെ ...
അത്രയും ദുഃഖം നിറഞ്ഞ വരികളെഴുതാമെനിക്കിന്നു രാവിൽ. ‘താരകൾ ചിതറിയ രാത്രി, നീലിച്ചു തുടിയ്ക്കുന്നവ ദൂരെ,’യെന്നിങ്ങനെ. മാനത്തു വട്ടം ചുറ്റിപ്പാടുന്നു നിശാനിലൻ. അത്രയും ദുഃഖം ...